ചിറയിൻകീഴ് : ഓട്ടോ ഡ്രൈവറെ ആക്രമിച്ചു പണം പിടിച്ചുപറിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ.അഴൂർ കുഴിയം വയലിൽ തിട്ട വീട്ടിൽ ചിട്ടാപ്പി എന്ന് വിളിക്കുന്ന രതീഷ്( 27), കുഴിയം കമ്പിയ്‌ക്കകം വീട്ടിൽ അനീഷ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പെരുങ്കുഴി ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ റിജിൻരാജ് ഇക്കഴിഞ്ഞ ജൂൺ 8ന് കുഴിയം എന്ന സ്ഥലത്തു സവാരി പോയി തിരിച്ചു വരുമ്പോൾ വൈകുന്നേരം 4 മണിയോടെ തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ടു. നൽകാൻ വിസമ്മതിച്ചപ്പോൾ ദേഹോപദ്രവം ഏല്പിച്ചശേഷം പോക്കറ്റിൽ ഉണ്ടായിരുന്ന പേഴ്സും അതിൽ ഉണ്ടായിരുന്ന 9000രൂപയും കവർന്നു.
ആറ്റിങ്ങൽ ഡിവൈഎസ്പി ഡി.എസ് സുനീഷ്ബാബുവിന്റെ നിർദ്ദേശപ്രകാരം ചിറയിൻകീഴ് എസ്എച്ച്ഒ ജിബി മുകേഷ്, എസ്ഐ അമിർത് സിംഗ് നായകം, പ്രൊബേഷൻ എസ്ഐ ശ്രീജിത്ത്, എഎസ്ഐ അനിൽകുമാർ, സിപിഒമാരായ ലുക്ക് മാൻ ഹക്കിം, വിഷ്ണു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഒന്നാം പ്രതി ചിട്ടാപ്പി രതീഷ് ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലെ നിരവധി കേസിലെ പ്രതിയാണ്