മണമ്പൂർ : ചാത്തൻപാറയിൽ പന്നിയെ വെടിവെച്ചു കൊന്നു. രാവിലെ 6 മണിയോടെ ദേശീയ പാതയിലേക്ക് ഓടിക്കയറിയ പന്നി റോഡ് മുറിച്ചു കടക്കവേ ടിപ്പർ ലോറി ഇടിച്ചിടുകയും വിവരം അറിഞ്ഞു ബ്ലോക്ക് മെമ്പർ കുഞ്ഞുമോൾ ഇടപെട്ട് പോലീസിനെയും ഫോറസ്റ്റ് അധികൃതരെയും വിവരം അറിയിച്ചു. ടിപ്പർ ലോറി ഇടിച്ചെങ്കിലും പന്നിക്ക് പരിക്കേറ്റില്ല. തുടർന്ന് പന്നിയെ കൊല്ലാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകിയിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എ നഹാസിന്റെ നിർദേശപ്രകാരം വർക്കലയിൽ നിന്ന് രണ്ട് ഷാർപ്പ് ഷൂട്ടർമാരെ എത്തിച്ച് രണ്ടാമത്തെ വെടിയിൽ പന്നിയെ കൊന്നു. ജെസിബി എത്തിച്ചു വലിയ കുഴി എടുത്ത് അവിടെ തന്നെ കുഴിച്ചു മൂടുകയും ചെയ്തു. പന്നിയെ കൊല്ലുന്നതും കുഴിച്ചു മൂടുന്നതും കാണാൻ വലിയ ആൾകൂട്ടമായിരുന്നു. ഗതാഗത തടസ്സം വരെ ഉണ്ടായി.