വർക്കലയിൽ സ്വകാര്യ ബസ്സ് ഓവർടേക്ക് ചെയ്യുന്നതിന് ഇടയിൽ മറ്റൊരു സ്വാകാര്യ ബസ്സിൽ ഇടിച്ചു. രണ്ട് ബസ്സിലും നിരവധി യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും നിസാര പരിക്കുകളോടെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
വെൺകുളം സ്വദേശികളായ ശോഭന (54),ജീഷ്ണു (22),നജുമ (18),വർക്കല സ്വദേശികളായ സോനു (20),രതീഷ് (33), ശാലിനി (38),പനയറ സ്വദേശിയായ അരുൺ (30) എന്നിവരെ പരുക്കുകളോടെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരം 4.16 ന് വർക്കല അഞ്ചുമുക്കിന് സമീപം ആണ് അപകടം നടന്നത്. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ആണ് ബസ്സിൽ ഉണ്ടായിരുന്നത്. ഇരു ബസ്സുകളിലെയും ഡ്രൈവർമാർക്ക് പരിക്കുകൾ ഉണ്ട്. ഇവരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
പാരിപ്പള്ളിയിൽ നിന്നും കാപ്പിൽ എച്ച്എസ് പോകുന്ന ശ്രീനന്ദനം ബസ്സ് , മാന്തറ ക്ഷേത്രം പോകുന്ന മാനസ്സ് എന്ന ബസ്സിനെ അമിത വേഗത്തിൽ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ആണ് അപകടം സംഭവിച്ചത്. അമിത വേഗതയിൽ ബസ് ഓടിച്ചതിനു ശ്രീനന്ദനം ബസ്സിനെതിരെ കേസ് എടുക്കുമെന്ന് വർക്കല പോലീസ് അറിയിച്ചു