Search
Close this search box.

വടശ്ശേരിക്കോണത്ത് 17കാരിയെ കൊലപ്പെടുത്തിയ സംഭവം : രംഗങ്ങൾ വിശദീകരിച്ച് പ്രതി, തെളിവെടുപ്പ് നടത്തിയപ്പോൾ…

eiFDIK012505

വർക്കല: വടശ്ശേരിക്കോണത്ത് 17 കാരി സംഗീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി ഗോപുവിനെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. വൈകിട്ട് 4 മണിയോടെയാണ് തെളിവെടുപ്പിന് എത്തിച്ചത്. പ്രതി യാതൊരു ഭയവും കൂടാതെ കൃത്യം നടത്തിയ രീതി പോലീസിന് വിശദീകരിച്ചു. പ്രദേശത്ത് ജനം തടിച്ചുകൂടുകയും ചെയ്തിരുന്നു. വളരെ വേഗത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയുമായി പോലീസ് മടങ്ങുകയും ചെയ്തു. വൻ പോലീസ് സന്നാഹത്തോടെയാണ് പോലിസ് പ്രതിയെ സ്ഥലത്തെത്തിച്ചത്. രാവിലെ പ്രതിയെ പള്ളിക്കലുള്ള പ്രതിയുടെ വസതിയിലും എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയുടെ സുഹൃത്തിന്റെ ഹെൽമെറ്റ് ആയിരുന്നു കൃത്യം നടത്തുന്ന സമയം പ്രതി ധരിച്ചിരുന്നത്. പ്രതിയുടെ സുഹൃത്ത് ആണ് കൊലപാതകത്തിന് ഉപയോഗിച്ച കത്തി പള്ളിക്കലുള്ള കടയിൽ നിന്നും വാങ്ങി നൽകിയത്. എന്നാൽ കൊലപാതകം നടത്തുന്നത് സംബന്ധിച്ച് യാതൊരു വിവരങ്ങളും സുഹൃത്തിന് അറിയില്ലായിരുന്നു..

വർക്കലയിൽ ഉത്സവത്തിനായി പോകുന്നു എന്ന് മാത്രമാണ് സുഹൃത്തിനോട് പ്രതി ഗോപു പറഞ്ഞിട്ടുള്ളത്. സംഗീതയോട് പ്രതി സംഗീതയുടെ വീടിന്റെ പരിസരത്ത് ഉണ്ടെന്നും കാണണമെന്നും അവശ്യപ്പെടുകയും സംഗീത ഇറങ്ങി വരികയും ആയിരുന്നു എന്ന് പ്രതി പറഞ്ഞു.

ഗോപുവിനെ തിരിച്ചറിഞ്ഞ സംഗീതയോട് എന്തിനാണ് പിണങ്ങിയയ് എന്ന് ഗോപു ചോദിക്കുകയും , തുടർന്ന് ഗോപുവിന് പറയാനുള്ളത് പറയാൻ പറഞ്ഞു സംഗീത തിരിഞ്ഞു നിൽക്കുകയും ആയിരുന്നു എന്നാണ് ഗോപു പോലീസിനോട് വിശദീകരിച്ചത്. എന്നാൽ തിരിഞ്ഞു നിന്ന സംഗീതയുടെ വായ് പൊത്തികൊണ്ട് നിലത്ത് കിടത്തുകയും ഒന്നും ചെയ്യില്ല എന്ന് പറഞ്ഞുകൊണ്ട് തറയിൽ തന്നെ വായ് പൊത്തി ഇരുത്തുകയും ചെയ്തു. ശേഷം പ്രതി പോക്കറ്റിൽ നിന്നും കത്തി എടുത്തു 2 വട്ടം കഴുത്തു അറുക്കുകയായിരുന്നു. വലത് വശവും ഇടത് വശവും മുറിവേറ്റ സംഗീത പ്രാണനും കൊണ്ട് വീട്ടിലേക്ക് പോവുകയായിരുന്നു.

കൃത്യം നടത്തുന്ന സമയം രണ്ട് പേരുടെയും മൊബൈൽ മതിലിന് മുകളിൽ വച്ചിരുന്നു. തുടർന്ന് മൊബൈലും ഹെൽമറ്റും ഉപേക്ഷിച്ചാണ് ഗോപു അവിടെ നിന്നും ബൈക്കിന് അടുത്ത് എത്തിയത്. കൃത്യത്തിന് ഉപയോഗിച്ച കത്തി സമീപത്തെ പുരയിടത്തിൽ വലിച്ചെറിഞ്ഞ ശേഷം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കല്ലമ്പലം പെട്രോൾ പമ്പിൽ എത്തി ഇന്ധനം നിറച്ച ശേഷം വീട്ടിലേക്ക് പോവുകയായിരുന്നു എന്നാണ് ഗോപു പൊലീസിന് തെളിവെടുപ്പ് സമയം നൽകിയ വിശദീകരണം

കേസിന്റെ കൂടുതൽ അന്വേഷണങ്ങൾക്കായും തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തികരിക്കുന്നതിനായും 5 ദിവസത്തേക്ക് വിട്ട് കിട്ടണമെന്നുള്ള പോലീസിന്റെ കസ്റ്റഡി അപേക്ഷ നൽകിയത് പ്രകാരം കഴിഞ്ഞദിവസം ഉച്ചയോടെ വർക്കല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 3 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ട് നൽകാൻ ഉത്തരവ് നൽകുകയായിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ 28 ന് പുലർച്ചെ ഒന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!