Search
Close this search box.

പോലീസിനെ ആക്രമിച്ച പ്രതി പിടിയിലായപ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

images (1) (9)

കണിയാപുരത്ത് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ രക്ഷിക്കുന്നതിനിടെ പൊലീസിനുനേരെ ആക്രമണം നടത്തിയ സംഭവത്തിൽ പൊലീസ് പിടിയിലായ ഷമീർ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഷമീറിന്റെ അമ്മയെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്റ്റേഷനിലെത്തിയ ഷമീർ കൈയിലിരുന്ന ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിക്കാൻ ശ്രമിച്ചു. തുടർന്ന് പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.

നിഖിലിനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയും നിഖിലിനെ മോചിപ്പിക്കുകയും ചെയ്തു. ഈ സമയത്ത് പ്രതികളെല്ലാം ഓടി രക്ഷപ്പെട്ടിരുന്നു.

രണ്ട് വർഷം മുൻപ് കണിയാപുരത്ത് നടന്ന സ്വർണക്കവർച്ച കേസിലെ പ്രതികളായ ഷെഫീക്കും ഷമീറുമാണ് നിഖിലിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ പൊലീസ് ആണ്ടൂർകോണത്തെ പ്രതികളുടെ വീട്ടിലെത്തുകയായിരുന്നു. ആ സമയത്താണ് പൊലീസിനെതിരായ ആക്രമണം ഉണ്ടായത്. മറ്റ് ചിലരും പ്രതികൾക്കൊപ്പം ഉണ്ടായിരുന്നു.

ആക്രമണത്തിനിടയിൽ ഷമീർ പൊലീസ് പിടിയിലായി. ഷഫീക്ക് ഉൾപ്പെടെയുള്ള മറ്റ് പ്രതികൾ ഓടിരക്ഷപ്പെടുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!