യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചകേസിൽ ഒളിവിലായിരുന്ന മുൻഭർത്താവ് അറസ്റ്റിൽ. പനയറ സ്വദേശി പൊടിയൻ എന്ന് വിളിക്കുന്ന ഷൈൻ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മാർച്ച് 12 നാണ് കേസിന് ആസ്പദമായ സംഭവം.
വർക്കല പനയറ സ്വദേശിനി രജിതയും ഷൈനും ഒൻപത് വർഷം മുൻപ് വിവാഹമോചിതരായിരുന്നു. ഇവരുടെ പതിനഞ്ചു വയസ്സുകാരനായ മകൻ രണ്ടുപേരുടെയും വീട്ടിലായി കഴിയുകയുമാണ് ചെയ്യുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ ഷൈൻ മദ്യപിച്ച് രണ്ടാം ഭാര്യയുമായി വഴക്കിടുകയും പതിവായിരുന്നു. വഴക്ക് കാരണം പഠിക്കാൻ കഴിയാത്തതിനാൽ മകൻ അച്ഛനായ ഷൈൻ ന്റെ വീട്ടിൽ നിന്നും അമ്മയായ രജിതയുടെ വീട്ടിൽ എത്തിയിരുന്നു. മകൻ തിരികെ വീട്ടിൽ വരില്ല എന്ന തെറ്റിദ്ധാരണയുടെ പേരിലാണ് മദ്യപിച്ചെത്തിയ ഷൈൻ രജിതയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും രജിതയെ മർദ്ധിക്കുകയ്യും ചെയ്യുന്നത്. തുടർന്ന് കയ്യിൽ കരുതിയിരുന്ന സ്റ്റേഷനറി കത്തി കൊണ്ട് രജിതയെ കുത്താൻ ശ്രമിക്കുകയും ഒഴിഞ്ഞുമറിയ രജിതയുടെ കയ്യിൽ കുത്തേൽക്കുകയും ചെയ്തു. ആഴത്തിൽ മുറിവേറ്റ രജിതയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. യുവതിയുടെ കൈക്ക് 16 സ്റ്റിച്ചുകൾ ഉണ്ടായിരുന്നു. തുടർന്ന് ഒളിവിലായിരുന്ന ഷൈനിനെ കഴിഞ്ഞദിവസം രാത്രിയോടെയാണ് പോലീസ് അറസ് ചെയ്തത്.
								
															
								
								
															
				

