ആറ്റിങ്ങലിൽ കടയിൽ കയറി പണം പിടിച്ചുപറിച്ച് ഉടമയെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ച സംഭവം – ഒരാൾ അറസ്റ്റിൽ

ആറ്റിങ്ങൽ :ആറ്റിങ്ങലിൽ കടയിൽ കയറി പണം പിടിച്ചുപറിച്ച് ഉടമയെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.ആറ്റിങ്ങൽ കരവാരം ചരുവിള പുത്തൻ വീട്ടിൽ തക്കു എന്ന മോനൂട്ടൻ ആണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതിയാണ് തക്കു. ഒന്നാം പ്രതി നിതിനെ പിടികൂടാനുണ്ട്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9 മണിയോടെ ദേശീയപാതയ്ക്ക് അരികിൽ ആറ്റിങ്ങൽ ഐടിഐക്ക് എതിർവശത്ത് പ്രവർത്തിക്കുന്ന അഗ്രോമാർട്ട് എന്ന സ്ഥാപനത്തിലാണ് സംഭവം.

കടയിലെ ജീവനക്കാരൻ ആറ്റിങ്ങൽ സ്വദേശി നിതിൻ (21) കളക്ഷൻ തുകയായ 5000 ത്തോളം രൂപയുമായി കടയുടെ മുന്നിൽ നിൽക്കുമ്പോൾ ഒന്നാം പ്രതി നിതിനും രണ്ടാം പ്രതി തക്കുവും വന്ന് ഉടമയെ തിരക്കുകയും ജീവനക്കാരനായ നിതിൻറെ കയ്യിൽ ഇരുന്ന പണം പിടിച്ചു പറിച്ച ശേഷം നിതിനെ അടിച്ചിടുകയും ചെയ്തു. പ്രതികളെ തടയാൻ ശ്രമിച്ചതിനു സ്ഥാപന ഉടമ ആറ്റിങ്ങൽ വെള്ളൂർക്കോണം സ്വദേശി സുജിത്തിനെ പ്രതികൾ വെട്ടുകത്തികൊണ്ടു മാരകമായി വെട്ടിപ്പരിക്കേൽപിച്ചു.

ബഹളം കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോൾ പ്രതികൾ വെട്ടുകത്തി വീശി നാട്ടുകാരെ ഭീതിയിലാക്കി ഓടി രക്ഷപെടുകയായിരുന്നു.

ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ .ടിയുടെ നിർദേശപ്രകാരം  ആറ്റിങ്ങൽ ഐഎസ്എച്ച്ഒ മുരളീകൃഷ്ണൻ, ആറ്റിങ്ങൽ എസ്ഐ അഭിലാഷ്, എസ്ഐ മനു,എഎസ്ഐ രാജീവൻ സിപിഒമാരായ റിയാസ്, ശരത്  എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!