Search
Close this search box.

ആറ്റിങ്ങൽ നഗരസഭയുടെ രണ്ടാമത്തെ ഹെൽത്ത് ആന്റ് വെൽനസ് സെന്റർ കുഴിമുക്കിൽ പ്രവർത്തനം ആരംഭിച്ചു

IMG-20231207-WA0009

ആറ്റിങ്ങൽ: പ്രാഥമികാരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭ ആരംഭിച്ച രണ്ടാമത്തെ ജനകീയ ആരോഗ്യ കേന്ദ്രം കുഴിമുക്ക് ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നഗരജനകീയ ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു. 82 ലക്ഷം രൂപ ചിലവിട്ടാണ് നഗരസഭ ഈ വെൽനസ് സെന്റെർ ആരംഭിച്ചത്. സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനത്തിനു വേണ്ടി ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, സപ്പോർട്ടിംഗ് സ്റ്റാഫ് എന്നിങ്ങനെ ജീവനക്കാരെ നീയമിച്ചിട്ടുണ്ട്. സെന്റെർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടകയും പരിപാലനവും ജീവനക്കാരുടെ വേതനം, ആവശ്യമായ മരുന്നിനും മെഡിക്കൽ ഉപകരണങ്ങൾക്കും ഉൾപ്പടെ 82 ലക്ഷം രൂപയാണ് നഗരസഭ വകമാറ്റിയിട്ടുള്ളത്. രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെ പ്രവർത്തിക്കുന്ന സെന്റെറിൽ ഉച്ചക്ക് 1 മണി വരെയായിരിക്കും ഒപി യുടെ സേവനം ലഭിക്കുന്നത്. ഇവിടെ എത്തുന്ന രോഗികൾക്ക് വിദഗ്ധ ചികിൽസ ആവശ്യമെങ്കിൽ വലിയകുന്ന് താലൂക്കാശുപത്രിയിൽ തുടർസേവനവും ലഭ്യമാക്കും. കഴിഞ്ഞ ആഴ്ച്ചയിൽ രാമച്ചംവിള ജംഗ്ഷനിൽ ആദ്യത്തെ നഗരആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം നഗരസഭ ആരംഭിച്ചിരുന്നു. കുഴിമുക്ക് ജംഗ്ഷനിൽ നടന്ന യോഗത്തിൽ വൈസ് ചെയർമാൻ ജി.തുളസീധരൻപിളള അധ്യക്ഷത വഹിച്ചു. വാർഡ് | കൗൺസിലർ ആർ.രാജു സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ രമ്യാസുധീർ, എ.നജാം, എസ്.ഗിരിജ, അവനവഞ്ചേരി രാജു, കൗൺസിലർമാരായ ബിനു, ഷീല, മുരളീധാൻ നായർ, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.പ്രീതാസോമൻ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ സെക്രട്ടറി കെഎസ്.അരുൺ യോഗത്തിന് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!