വയോധികയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 21 വർഷം കഠിന തടവും പിഴയും

Attingal vartha_20250803_152225_0000

നെടുമങ്ങാട്:ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് 21 വർഷം കഠിന തടവും ₹60,000 പിഴയും തിരുവനന്തപുരം അഡീഷനൽ ജില്ല ജഡ്ജി എം.പി. ഷിബു ശിക്ഷ വിധിച്ചു. നെടുമങ്ങാട് പയ്യമ്പള്ളി സ്വദേശി ഷഫീക്കിനാണ് ഈ കഠിന ശിക്ഷ.

2017-ലായിരുന്നു കേസിനാസ്‌പദമായ സംഭവം. വീട്ടിൽ ഒറ്റയ്ക്കായി താമസിച്ചിരുന്ന വയോധികയെ രാത്രിയിൽ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തായിരുന്നു കുറ്റം. കേസിൽ ഫോറൻസിക് വിഭാഗം സൂക്ഷിച്ച വിരലടയാള രേഖകൾ വിലപ്പെട്ട തെളിവായി മാറി. ഇത് പ്രതിയുടെ വിരലടയാളങ്ങളുമായി ഒത്തുനോക്കിയതിലൂടെയാണ് അന്വേഷണം ഇയാളിലേക്ക് എത്തിയത്.

കളവുപോയ ആഭരണങ്ങൾ പിടിച്ചെടുത്തതും പ്രധാന തെളിവായി കോടതിയിൽ മുൻ‌നിർത്തി. വലിയതുറ ഇൻസ്പെക്ടർമാരായ കെ.ബി. മനോജ് കുമാർ, വി. അശോക കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണ പ്രവർത്തനം. 21 സാക്ഷികളെയാണ് വിസ്തരിച്ചത്.

പ്രോസിക്യൂഷൻ വശത്തുനിന്ന് പബ്ലിക് പ്രോസിക്യൂട്ടർ ജെ.കെ. അജിത് പ്രസാദ് (കാട്ടായിക്കോണം), അഭിഭാഷക വി.സി. ബിന്ദു എന്നിവർ ഹാജരായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!