വ്യാജ വാർത്ത നൽകി എംഎൽഎയെ ഇല്ലാതാക്കാൻ നോക്കണ്ടെന്ന് പ്രാദേശിക നേതാക്കൾ; കയ്യാങ്കളി വിവാദത്തിനിടെ രമ്യ ഹരിദാസ് എംഎൽഎ ഓഫീസിലെത്തി

Attingal vartha_20260909_115117_0000

ചിറയിൻകീഴ്: കയ്യാങ്കളി വിവാദം തുടരുന്നതിനിടെ രമ്യ ഹരിദാസ് എംഎൽഎ ഓഫീസിലെത്തി.

വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് എംഎൽഎയെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കരുതെന്ന് രമ്യ ഹരിദാസിനെ അനുകൂലിക്കുന്ന പ്രാദേശിക നേതാക്കൾ ആരോപിച്ചു. മാധ്യമങ്ങൾ ഏകപക്ഷീയമായി ഇടപെട്ടുവെന്നും ആരോപണം ഉന്നയിച്ചു.

നിയമസഭാ കമ്മിറ്റിയുടെ നടപടികൾക്ക് ശേഷം കോൺഗ്രസ് നേതാവ് എം.എം. ഹസനെ കാണുമെന്ന് രമ്യ ഹരിദാസ് എംഎൽഎ പറഞ്ഞു.

കയ്യാങ്കളി സംഭവത്തിൽ ഇരുവിഭാഗങ്ങൾക്കെതിരെയും പാർട്ടി നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് രമ്യ ഓഫീസിലെത്തിയത്. കയ്യങ്കാളിക്ക് പിന്നാലെ രമ്യാ ഹരിദാസിനൊപ്പമുണ്ടായിരുന്ന പാളയം പ്രദീപിനെയും സംഘർഷമുണ്ടായ വീടിന്റെ ഉടമയും പ്രദേശിക കോൺഗ്രസ് നേതാവുമായ എസ്. സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!