അരുവിക്കരയിൽ വഴിയമ്പലവും പൊലീസ് സ്റ്റേഷൻ മന്ദിരവും ഒരുങ്ങുന്നു

ei9FNJ198112

അരുവിക്കര : വിനോദസഞ്ചാര കേന്ദ്രമായ അരുവിക്കരയിൽ വഴിയമ്പലവും പൊലീസ് സ്റ്റേഷൻ മന്ദിരവും ഒരുങ്ങുന്നു. വിനോദ സഞ്ചാരികളുടെയും നാട്ടുകാരുടെയും ചിരകാലാഭിലാഷമാണ് ഓണാഘോഷങ്ങൾക്കിടെ പൂവണിയുന്നത്…ഡാം സൈറ്റിൽ നടക്കുന്ന ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് വഴിയമ്പലം പൊതുജനങ്ങൾക്കായി തുറന്നു നൽകാനാണ് അധികൃതരുടെ തീരുമാനം. ജില്ലാപഞ്ചായത്ത് മുൻകൈയെടുത്ത് നിർമ്മിച്ച വഴിയമ്പലത്തിൽ നിരവധി സൗകര്യങ്ങളാണ് ഒരുക്കുന്നത്….ഉദ്യാനത്തിലുമായി നൂറുകണക്കിന് സന്ദർശകരാണ് നിത്യവും വന്നുപോകുന്നത്. പ്രാഥമിക കൃത്യ നിർവഹണത്തിന് പോലും സൗകര്യമില്ലാതെ സന്ദർശകർ പരക്കം പായുന്നത് അരുവിക്കരയിലെ സ്ഥിരം കാഴ്ചയാണ്. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ജില്ലാടൂറിസം പ്രൊമോഷൻ കൗൺസിലിനും കെ.ടി.ഡി.സി അധികൃതർക്കും വാട്ടർ അതോറിട്ടിക്കും നൽകിയെങ്കിലും ഫലമുണ്ടായില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മുൻകൈയെടുത്താണ് അരുവിക്കരയിൽ വഴിയമ്പലം നിർമ്മിക്കാൻ തീരുമാനിച്ചത്…വാട്ടർ അതോറിട്ടിയുടെ പഴയ കാന്റീൻ ഷെഡിൽ അസൗകര്യങ്ങൾക്ക് നടുവിൽ പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനും ഈ ഓണത്തിന് ശാപമോക്ഷം നൽകും. 70 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ പൊലീസ് സ്റ്റേഷൻ മന്ദിരവും മനോഹരമാണ്. കോമ്പൗണ്ടിൽ ഇന്റർലോക്കിംഗ് പണികളാണ് ഇനി അവശേഷിക്കുന്നത്. നിർമ്മാണ പുരോഗതി വിലയിരുത്താൻ കഴിഞ്ഞദിവസം എം.എൽ.എ നേരിട്ടെത്തിയിരുന്നു. വിനോദ സഞ്ചാരകേന്ദ്രം എന്ന നിലയിൽ സ്കൂൾ- കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ ദിവസവും നിരവധി പേർ വന്നു പോകുന്ന ഡാം പരിസരത്തും ഉദ്യാനത്തിലും കൂടുതൽ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. അരുവിക്കര ജംഗ്ഷനിൽ നിന്നു പൊലീസ് സ്റ്റേഷനിലേക്ക് പോകുന്ന റോഡ് വാട്ടർ അതോറിട്ടിയുടെ നിയന്ത്രണത്തിലുള്ള സ്ഥലമാണ്. ഈ സ്ഥലം പൊലീസ് സ്റ്റേഷൻ മന്ദിര നിർമ്മാണത്തിന് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു. എം.എൽ.എ ഇടപെട്ട് കൂട്ടായ പരിശ്രമത്തിനൊടുവിലാണ് കെട്ടിട നിർമ്മാണത്തിന് തുക അനുവദിച്ചത്. റോഡ് നിർമ്മാണത്തിനാവശ്യമായ തുക വാട്ടർ അതോറിട്ടിയുമായി സഹകരിച്ച് എം.എൽ.എ ഫണ്ടിൽ നിന്ന് നൽകാനാണ് തീരുമാനം….

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!