കഠിനംകുളത്ത് മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ അഞ്ചംഗ സംഘം പിടിയിലായി.കഴിഞ്ഞയാഴ്ചയാണ് മരിയനാടുള്ള മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മൊബൈൽ ഫോണുകളും സിം കാർഡുകളും മുപ്പതിനായിരം രൂപയും സി സി ടി വിയും മോഷണം നടത്തിയത്.തെളിവു നശിപ്പിക്കാനായി ഷോപ്പിലെ സിസിടിവി ഹാർഡ് ഡിസ്കും കൊണ്ടാണ് സംഘം കടന്നത്.
പൂന്തുറ സ്വദേശികളായ സുനിൽ സൈമൺ (23), റോഷൻ (23), സുരേഷ് (19), അജിത് (18), പ്രശാന്ത് (19) എന്നിവരാണ് അറസ്റ്റിലായത്.
മോഷണ ശേഷം പ്രതികൾ വഴി പിരിഞ്ഞ് തമിഴ്നാട്ടിലേക്കും കർണ്ണാടകത്തിലേക്കുമായി കടക്കുകയായിരുന്നു.ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇവർ സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞത്.വാടകയ്ക്കടുത്ത കാറിലെത്തിയാണ് പ്രതികൾ മരിയനാട്ടെത്തിയത്.
മോഷണത്തിനുപയോഗിച്ച കാറും സ്കൂട്ടറും മോഷ്ടിച്ച പതിനാറ് മൊബൈലുകളും സിസിടീവി ഡിവിആറും പ്രതികളിൽ നിന്ന് കണ്ടെടുത്തു.ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.