Search
Close this search box.

വെള്ളാണിക്കൽ പാറയിൽ കത്തികാട്ടി മൊബൈൽ ഫോൺ പിടിച്ചു പറിച്ച പ്രതി പിടിയിൽ

eiWODLE77606

 

പോത്തൻകോട്: വെള്ളാണിക്കൽ പാറയിൽ കത്തികാട്ടി മൊബൈൽ ഫോൺ പിടിച്ചു പറിച്ച കേസിലെ ഒന്നാം പ്രതി പിടിയിലായി. ആറ്റിങ്ങൽ, കടുവയിൽ, കാട്ടുംപുറം, ശ്രീജ ഭവൻ വീട്ടിൽ ആകാശ് (21) നെയാണ് പോത്തൻകോട് പോലീസ് പിടികൂടിയത്. വെട്ടുകത്തി കാണിച്ച് ഉച്ച പുളിമാത്ത് സ്വദേശിയായ മുഹമ്മദ് ബഷീറിൻ്റെ 12,000 രൂപ വിലവരുന്ന മൊബൈൽ ഫോണും, കൂട്ടുകാരനായ ഇർഷാദിൻ്റെ 15,000 രൂപ വില വരുന്ന മൊബൈൽ ഫോണും, പിടിച്ചു പറിച്ച് കടന്നു കളയുകയായിരുന്നു. രണ്ടാം പ്രതി വെഞ്ഞാറമൂട് സ്വദേശി ഷൈൻ -നെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു..

2019 സെപ്റ്റംബർ 10 ന് രാത്രി 9:15 ഓടു കൂടി വെള്ളാണിക്കൽ പാറമുകൾ ക്ഷേത്രത്തിനു സമീപം ഇരുന്ന മുഹമ്മദ് റിയാസ്, ആസിഫ്, ആലിഫ്, ജാഫർ സർ എന്നിവരുടെ അടുത്തെത്തിയ ഒന്നാം പ്രതി കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി കഴുത്തിൽ വച്ച് മൊബൈൽ ഫോൺ ആവശ്യപ്പെട്ടു. തുടർന്ന് അക്രമിക്കുകയും ചെയ്തു. ഒരു വർഷത്തിനു ശേഷമാണ് ഒളിവിൽ കഴിയുകയായിരുന്ന ഒന്നാം പ്രതിയെ പിടികൂടുന്നത്. പോത്തൻകോട് പോലീസ് സ്റ്റേഷൻ സി.ഐ സി.ഗോപിയും, എസ്.ഐ അജീഷ്.വി.എസും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!