അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം പ്രദേശങ്ങൾ കേന്ദ്രീകരിച്ചു നിർബന്ധിത മതപരിവർത്തന പ്രവർത്തന സംഘങ്ങൾ ശക്തമാകുന്നതായി പരാതി. വീടുകളിൽ എത്തി ലഘു ലേഖകൾ നൽകിയും സാമ്പത്തികം, തൊഴിൽ എന്നിവ വാഗ്ദാനം നൽകിയുമാണ് ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ച് രഹസ്യ പ്രവർത്തനം നടത്തി വരുന്നതെന്നാണ് ആരോപണം.
ഇന്ന് രാവിലെ ഇത്തരത്തിൽ മതപരിവർത്തന പ്രവർത്തനവുമായി വന്ന സംഘത്തെ പ്രദേശവാസികൾ ചോദ്യം ചെയ്തതോടെ പ്രദേശവാസികൾക്കെതിരെ ഭീഷണിമുഴക്കിയാണ് പരിവർത്തന സംഘം തിരികെപോയതെന്നാണ് പുതിയ പരാതി.
ഇത്തരം പ്രവർത്തനങ്ങൾക്കായി എത്തുന്നവരെ പല സ്ഥലങ്ങളിലും തടഞ്ഞ സംഭവങ്ങളും ഇതിനോടകം റിപ്പോർട്ട് ചെയ്യപെട്ടിട്ടുണ്ട്. പലപ്പോഴും ഇത് ചെറിയ തോതിൽ സംഘർഷങ്ങൾക്കും കാരണമായി തീർന്നിട്ടുണ്ട്. ബന്ധപ്പെട്ടവർ നിർബന്ധിത മതപരിവർത്തനത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇത് പ്രദേശത്തെ സ്വൈര്യജീവിതത്തിന് തന്നെ തടസ്സം സൃഷ്ടിക്കുമെന്ന് നാട്ടുകാർ പറയുന്നു.