നാവായിക്കുളം : നാവായിക്കുളം മാവിൻമൂട് കാവുവിള വീട്ടിൽ മഞ്ജുവിനെ(20) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അനി(26)ക്കു ജീവപര്യന്തം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 6 മാസംഅധിക തടവ് അനുഭവിക്കണമെന്നും അഡീഷനൽ സെഷൻസ് കോടതി ഉത്തരവിട്ടു. 2007 നവംബർ 24നായിരുന്നു സംഭവം. ഭാര്യയിൽ സംശയം തോന്നിയ വിരോധത്തിൽ കോടാലി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്.
സാക്ഷിയായ ആതിരയുടെ മൊഴിയുടെയും സാഹചര്യത്തെളിവിന്റെയും അടിസ്ഥാനത്തിലാണു വിധി. പ്രതി അനി കൊല്ലം പുതുക്കുളം സ്വദേശിയാണ്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി.പ്രിയൻ, ഡി.ജി.റെക്സ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിച്ചു. 23 രേഖകളും 22 തൊണ്ടിമുതലും ഹാജരാക്കി. കല്ലമ്പലം പൊലീസാണു കുറ്റപത്രം സമർപ്പിച്ചത്