വർക്കല: അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കോളനിയിൽ പ്രായപൂർത്തിയാകാത്ത ദളിത് ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. സമീപവാസിയായ യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പ്രതികൾ പിടിയിലായത്. പെൺകുട്ടിയുടെ സമീപവാസിയായ അയിരൂർ കായൽപ്പുറം ഈഞ്ചയിൽക്കോണം ചരുവിള വീട്ടിൽ ഗോപകുമാrinte മകൻ ബെരാന എന്ന് വിളിക്കുന്ന ശരത് (26),അയിരൂർ കായൽപ്പുറം ഈഞ്ചയിൽക്കോണം ചരുവിള വീട്ടിൽ ഹരിദാസിന്റെ മകൻ പൊടിമോൻ എന്ന് വിളിക്കുന്ന ഹാരിഷ്(20), ബെയ്തന്നൂർ വീട്ടിൽ മുഹമ്മദ് യൂസഫിന്റെ മകൻ ഷാഹിർ(50)എന്നിവർ ആണ് പിടിയിലായത്. രണ്ട് വർഷത്തോളമായി ഷാഹിറും ഹരീഷും പെൺകുട്ടിയെ പലതവണയായി പീഡിപ്പിക്കുകയും പീഡനശ്രമം നടത്തി വരികയായിരുന്നു. പ്രതികളെ ഭയന്ന് കുട്ടി വിവരം പുറത്ത് പറയാതെ കഴിഞ്ഞു വരികയായിരുന്നു. ശരത്തിന്റെ പീഡനശ്രമത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മറ്റുപ്രതികളുടെ കുറ്റകൃത്യങ്ങളും പുറത്തായത്.
ആറ്റിങ്ങൽ ഡിവൈഎസ്പി എസ്വൈ സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ അയിരൂർ പോലീസ് ഇൻസ്പെക്ടർ വി.എസ് m പ്രശാന്ത്, എസ്ഐ സജീവ്, എ.എസ്.ഐ ശ്രീകുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.