പോത്തൻകോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫോണിൽകൂടി പരിചയപ്പെട്ട് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. നെടുമങ്ങാട് മഞ്ച, പേരുമല റസിയാ മൻസിലിൽ അബ്ദുൽ സമദിന്റെ മകൻ തൗഫീഖ്(19) ആണ് അറസ്റ്റിലായത്.
സുഹൃത്തുക്കളുടെ സഹായത്തോടു കൂടി ഫോൺ വഴി പെൺകുട്ടിയെ പരിചയപ്പെട്ടശേഷം സൗഹൃദം നടിച്ച് ഇൻസ്റ്റാഗ്രാം മുഖാന്തിരം നഗ്നത പ്രദർശിപ്പിക്കാൻ നിർബന്ധിപ്പിച്ചും വീട്ടുകാരും മറ്റും ഉറങ്ങിയ ശേഷം രാത്രികാലങ്ങളിൽ സുഹൃത്തുക്കളുടെ സഹായത്തോടെ മോട്ടോർ സൈക്കിളിൽ പെൺകുട്ടിയുടെ വീട്ടിലെത്തുന്ന പ്രതി ഫോണിൽ കൂടി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വാതിൽ തുറപ്പിച്ച് അകത്ത് കടന്ന് പെൺകുട്ടിയെ ദേഹോപദ്രവമേൽപിച്ച് വിവസ്ത്രയാക്കി ശാരീരികമായി പീഡിപ്പിച്ചെന്നാണ് പരാതി. മാത്രമല്ല വിവരം പുറത്ത് പറഞ്ഞാൽ കുട്ടിയെയും കുടുംബത്തെയും വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കൂട്ടുകാരുടെ വാഹനം വിളിച്ച് വരുത്തി തിരികെ പോവുകയും പെൺകുട്ടിയിൽ നിന്നും പണവും വാങ്ങിയിട്ടുണ്ട്. ഇതു പലപ്രാവശ്യം ആവർത്തിച്ചിട്ടുണ്ടെന്ന് പറയുന്നു.
പ്രതിയെ തിരുവനന്തപുരം റൂറൽ എസ്പി ബി.അശോക് കുമാറിന്റെ നിർദ്ദേശാനുസരണം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോത്തൻകോട് ഇൻസ്പെക്ടർ ഡി . ഗോപി, എസ് അജീഷ്, അഡീഷണൽ എസ്ഐ രവീന്ദ്രൻ, എസ്‌ഐ സുനിൽകുമാർ, എസ്‌ഐ ഷാബു, സിപിഒ അരുൺ ശശി എന്നിവർ ചേർന്നുള്ള സംഘം അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.