കടയ്ക്കാവൂർ: സംശയരോഗത്താൽ ഭാര്യയെ കമ്പി കൊണ്ട് അടിച്ചും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. മണമ്പൂർ, വാദ്യാർക്കോണം കല്ലറപിള്ള വീട്ടിൽ കുക്കുടൻ പ്രകാശൻ എന്ന പ്രകാശൻ(48) ആണ് പിടിയിലായത്. മുൻപ് ഭാര്യാ സഹോദരന്റെ ബൈക്ക് കത്തിച്ച കേസിലും പ്രതിയാണ്. 8ന് രാത്രിയോടെ വീട്ടിലെത്തിയ പ്രകാശ് ഇരുട്ടിൽ ഒളിച്ചിരിക്കുകയും തുണി അലക്കാൻ ഭാര്യ പുറത്തിറങ്ങിയ സമയം കമ്പി കൊണ്ട് അടിയ്ക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ വെഞ്ഞാറമൂട് നിന്നും പിടികൂടുകയായിരുന്നു.പോലീസിനെ കണ്ട പ്രതി കയ്യിലിരുന്ന വെട്ടുകത്തി കൊണ്ട് പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും പോലീസ് സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. മൂന്ന് മാസം മുൻപ് ഭാര്യയുടെ സഹോദരന്റെ ബൈക്ക് കത്തിച്ച ശേഷം മുങ്ങിയ പ്രതി കഴിഞ്ഞ ദിവസമാണ് വീണ്ടുമെത്തി അക്രമം നടത്തിയത്. ആറ്റിങ്ങൽ ഡി.വൈ. എസ്.പി. എസ്.വൈ. സുരേഷിന്റെ നിർദ്ദേശ പ്രകാരം കടയ്ക്കാവൂർ എസ്.എച്ച് ഒ ശിവകുമാർ എസ്.ഐ. വിനോദ് വിക്രമാദിത്യൻ, ജി എസ്.ഐ. നിസാറുദീൻ എസ്.പി. പി.ഒ മാരായ ജ്യോതിഷ്, ഡീൻ, ബിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.