നെടുമങ്ങാട് :ഡോക്ടറുടെ വീടു കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ നെടുമങ്ങാട് പോലിസ് പിടികൂടി. നെടുമങ്ങാട് കൊല്ലംകാവ് സ്വദേശി ഡോക്ടർ രജിത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഡോക്ടറെ ദേഹോപദ്രവം ഏൽപ്പിക്കുകയും തടയാൻ ശ്രമിച്ച കൂട്ടുകാരനായ കൊല്ലം സ്വദേശി അവിനാഷിനെ അടിച്ചും കുത്തിയും മരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും കൂടെയുണ്ടായിരുന്ന പ്രകാശിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതികളായ ആനാട് ഇരിഞ്ചയം കൈതക്കാട് കുപ്പപ്ലാങ്കര മേക്കുംകര പുത്തൻ വീട്ടിൽ മൾട്ടി സനൽ (28), ആനാട് പന്നിയോട്ടുകോണം തടത്തരികത്തുവീട്ടിൽ പ്രിജിത്ത് എന്ന കണ്ണപ്പൻ (26), വേങ്കോട് പ്ലാത്തറ മുക്കംപാലവിളവീട്ടിൽ ഉദയൻ എന്ന ബിനു (27), ആനാട് കൊല്ലംങ്കാവ് പന്നിയോട്ടുകോണം മുള്ളുവിള വീട്ടിൽ സുമേഷ് എന്ന കുട്ടു (25) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടർ രജിത്തിന്റെ വീട്ടിനു മൂന്നിലിരുന്ന് മദ്യപിക്കുന്നത് പോലീസ്സിൽ പരാതിപ്പെട്ടതിലുള്ള വിരോധത്തിലാണ് എട്ടോളം വരുന്ന പ്രതികൾ കഴിഞ്ഞമാസം 18-ാം തിയതി രാത്രി 9.45 മണിയോടുകൂടി വീടകയറി അക്രമം നടത്തിയത്.