ആറ്റിങ്ങൽ : യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. ആറ്റിങ്ങൽ മാമം കാട്ടുംപുറം, ചിറക്കയ്ക്കതു വീട്ടിൽ ജിത്തു രാജ്( 24 ),മാമം കടുവയിൽ സൊസൈറ്റിക്ക് സമീപം പുതുവൽവിള വീട്ടിൽ സന്തോഷ് എന്ന് വിളിക്കുന്ന ആനന്ദ് (23) എന്നിവരാണ് അറസ്റ്റിലായത്.
ആറ്റിങ്ങൽ മാമം കാട്ടുംപുറം അക്ഷയ സെന്ററിന് സമീപം പുത്തൻവിള വീട്ടിൽ രതീഷ് (30) എന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതികൾ അറസ്റ്റിലായത്. ഒന്നാം പ്രതിയായ പിടികിട്ടാനുള്ള ഷാനി എന്നയാളുടെ വീടുകയറി അക്രമിച്ചത് രതീഷും സംഘവും ആണെന്ന് തെറ്റിദ്ധരിച്ചുള്ള വിരോധത്തിൽ ആണ് രതീഷിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
മൂന്നാം പ്രതിയെ കാട്ടുംപുറത്തു വെച്ചും രണ്ടാം പ്രതിയെ മാമത്ത് വെച്ചും ആണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
ആറ്റിങ്ങൽ സിഐ എസ് ഷാജി,എസ്ഐമാരായ സനോജ്, ജോയ്, ആശ, മറ്റ് പൊലീസ് ഉദ്യോഗസ്ഥരായ സലിം,ബാലു,സുരേന്ദ്രൻ, അജിത്ത്,രാകേഷ്, ബിനു, സുധീഷ്, ബിജു തുടങ്ങിയവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.