ആറ്റിങ്ങൽ :തന്റെ ഭര്‍ത്താവ് പ്രശ്‌നക്കാരനല്ലെന്നും കുടുംബത്തിലുണ്ടായ ചെറിയ തര്‍ക്കത്തിന്റെ പുറത്ത് ഭര്‍ത്താവിനെ പേടിപ്പിക്കാന്‍ വേണ്ടി എടുത്ത വീഡിയോ കുടുംബ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇട്ടതാണ് ഷെയര്‍ ചെയ്തു ലോകം മുഴുവന്‍ പ്രചരിച്ചതെന്നും അറസ്റ്റിലായ സുനിലിന്റെ ഭാര്യ പ്രതികരിച്ചു. ആറ്റിങ്ങല്‍ സ്വദേശിയായ സുനില്‍കുമാറാണ്(45) കുട്ടികളെ ക്രൂരമായി മര്‍ദിച്ചത്. സുനില്‍ കുമാര്‍ കുട്ടികളെ ഉപദ്രവിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. തുടർന്ന് ഇന്ന് ഇയാളെ ആറ്റിങ്ങല്‍ പോലീസ് അറസ്റ്റു ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് അറസ്റ്റു ചെയ്തിരിക്കുന്നത്.
ഞായറാഴ്ച രാത്രി മുതലാണ് സമൂഹമാധ്യമങ്ങളില്‍ പിതാവിന്റെ ക്രൂരത ചിത്രീകരിച്ച വീഡിയോ പ്രചരിച്ചത്. മക്കളെ പിതാവ് ക്രൂരമായി തല്ലുന്നതിന്റെയും കുട്ടിയെ എടുത്ത് എറിയുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിച്ചത്.തുടർന്ന് വിഡിയോ വൈറൽ ആയതോടെ കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്ത് ആളെ കണ്ടെത്താൻ സഹായിക്കണമെന്ന് പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. പിന്നാലെയാണ് സുനില്‍ കുമാര്‍ അറസ്റ്റിലാകുന്നത്.
എന്നാൽ വീഡിയോ എടുക്കുന്നത് കണ്ടപ്പോള്‍ അച്ഛനെ പേടിപ്പിക്കാന്‍ വേണ്ടിയാണ് മകള്‍ കരഞ്ഞതെന്നും സുനിലിന്റെ ഭാര്യ പറഞ്ഞു. ഇന്നേവരെ എന്നെയോ മക്കളെയോ അദ്ദേഹം ഉപദ്രവിച്ചിട്ടില്ല. താനൊരു രോഗിയാണെന്നും വളരെ കഷ്ടപ്പെട്ടാണ് ഭര്‍ത്താവ് ഞങ്ങളെ നോക്കുന്നതെന്നും സുനിലിന്റെ ഭാര്യ പറഞ്ഞു. ബന്ധുക്കളില്‍ ചിലര്‍ കുടുംബം നശിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും ഭാര്യ ആരോപിച്ചു.