അഴിമുഖത്തെ സുരക്ഷാ ലൈറ്റുകൾ എന്ന തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തിന് പരിഹാരമായി.അഞ്ചുതെങ്ങ് മുതലപ്പൊഴിയുടെ അഴിമുഖത്തിന്റെ ഇരു വശങ്ങളിലുമായാണ് ഉയർന്ന പ്രകാശ വിതാന സംവിധാനമുള്ള സുരക്ഷാ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്.
സുരക്ഷാ ലൈറ്റുകളുടെ വരവോടെ ഇനി രാത്രി കാലങ്ങളിലെ മത്സ്യബന്ധനം ഒരു പരിധിവരെ അപകട രഹിതമാക്കുവാൻ കഴിയുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
തിരുവനന്തപുരം ജില്ലാ കളക്ടർ നവജ്യോത് സിങ് ഖോസയുടെയും മറൈൻ ഡിവൈഎസ്പി അനിലിന്റെ യും ഇടപെടലുകളാണ് വേഗത്തിൽ സുരക്ഷാ ലൈറ്റുകൾ സ്ഥാപിക്കാൻ കാരണമായത്