പള്ളിപ്പുറം ടെക്‌നോസിറ്റിയിൽ രണ്ടു ലക്ഷം ചതുരശ്രയടിയിൽ നിർമിച്ച ‘കബനി’ സമുച്ചയം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 2000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. 23 കമ്പനികൾ കബനിയിൽ സ്ഥലം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ഐടി ഇടത്തിന്റെ വിസ്‌തീർണം ഇതോടെ 102 ലക്ഷം ചതുരശ്രയടിയായി. 2007 ഒക്ടോബറിലാണ് കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്. മൂന്നു നില കെട്ടിടത്തിൽ സംരംഭകർക്ക് മറ്റ് നിർമാണങ്ങൾ നടത്താതെ ഓഫീസുകൾ ആരംഭിക്കാനാകും. 10 മുതൽ 35 വരെ സീറ്റുകൾ അടങ്ങുന്ന 29 സ്‌മാർട്ട് ബിസനസ് സെന്ററുകളാണ് ഇതിലുള്ളത്. 10 സീറ്റുള്ള സെന്റർ 1100 ചതുരശ്രയടിയിലും 27 സീറ്റുള്ള സെന്റർ 1800 ചതുരശ്രയടിയിലുമാണ്