സ്കൂൾ വിദ്യാർത്ഥിനിയായ മകൾക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച പിതാവ് അറസ്റ്റിൽ

eiQP66079029

 

കിളിമാനൂർ : കിളിമാനൂർ പോലിസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത സ്കൂൾ
വിദ്യാർത്ഥിനിയായ മകളുടെ മൊബൈൽ വാട്സ്ആപ്പിലേക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച പിതാവാണ് പോലിസ് പിടിയിലായത്.

ചൈൽഡ് ലൈൻ പ്രവർത്തകർ പോലിസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയായിരുന്നു. ഈ സംഭവത്തിനു മുൻപും പ്രതിയായ പിതാവ് മോശമായ രീതിയിൽ പെരുമാറിയിരുന്നതായി പെൺക്കുട്ടി പോലീസിനോട് പറഞ്ഞു. ഇയാൾ 30 വർഷമായി വിദേശത്ത് ജോലി നോക്കി വരികയായിരുന്നു, കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ജോലി മതിയാക്കി നാട്ടിൽ വന്നത് . ഗൾഫിൽ ആയിരുന്ന സമയത്തും കുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലില വിഡിയോകളും മെസേജുകളും അയക്കുക പതിവായിരുന്നു.
പെൺക്കുട്ടിയുടെ മാതാവ് നിരവധി തവണ ഇതിനെതിരെ പ്രതികരിച്ചിരുന്നു. ഗൾഫിൽ നിന്നും
നാട്ടിൽ വന്ന ശേഷവും പെൺകുട്ടിയോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് പരാതി നൽകിയത്. ഇയാൾ 3 സ്ത്രികളെ വിവാഹം കഴിച്ചിട്ടുണ്ട് . ആദ്യ രണ്ട് ഭാര്യമാരുമായുള്ള ബന്ധം വേർപ്പെടുത്തിയിരുന്നു. ഇയാൾക്ക് 3 ഭാര്യമാരിലുമായി 5 കുട്ടികളും ഉണ്ട് . ഇയാൾക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധമുള്ളതായി അന്വേഷണത്തിൽ വെളിവായിട്ടുണ്ട്. കിളിമാനൂർ സി.ഐ മനോജ് കുമാർ ,എസ്.ഐ റ്റി ജെ ജയേഷ് , ജൂനിയർ എസ്‌ഐ സരിത, ജിഎസ്ഐ സുരേഷ് കുമാർ , ഷാജി, സിപിഒമാരായ സുജിത്ത് , രജിത്ത് ,റിയാസ് , ഷംല എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റർ ചെയ്ത പ്രതിയെ കോടതിയിൽ മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!