മംഗലപുരം: സ്പിരിറ്റ് കടത്തുകേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങി നടന്ന പ്രതിയെ 18 വർഷത്തിന് ശേഷം മംഗലപുരം പോലീസ് അറസ്റ്റുചെയ്തു. ചിറയിൻകീഴ് കടയ്ക്കാവൂർ റെയിൽവേ സ്‌റ്റേഷനടുത്ത് ചെറുനെല്ലി വീട്ടിൽ സുമേഷ് എന്നുവിളിക്കുന്ന കുഞ്ഞുമോൻ(46)ആണ് അറസ്റ്റിലായത്. സ്പിരിറ്റ് കേസിൽ പ്രതിയായ ഇയാളെ 2003 ൽ ആണ് മംഗലപുരം പൊലീസ് അറസ്റ്റുചെയ്തത്. 35 ലിറ്ററിന്റെ 127 കന്നാസ് സ്പിരിറ്റും ഒരു എയർ പിസ്റ്റളും വാഹനവും പൊലീസ് പിടിച്ചെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി പലയിടങ്ങളിലും പൊലീസിന് പിടികൊടുക്കാതെ ഒളുവിൽ കഴിയുകയായിരുന്നു. മംഗലപുരം സ്റ്റേഷൻ പരിധിയിൽ വച്ച് മംഗലപുരം സി.ഐ ടോംസൺ, എസ്.ഐ രാധാകൃഷ്ണൻ, സി.പി.ഒ മാരായ ഹരി, ഷിജു, ബിജു എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.