മംഗലപുരം : മംഗലപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിപ്പുറത്ത് കാർ ആക്രമിച്ച് ജുവലറി ഉടമയിൽ നിന്ന് നൂറു പവൻ സ്വർണം കവർന്നു. കാറിനെ പിന്തുടർന്ന് എത്തിയ സംഘം കാറിന്റെ തടഞ്ഞ് നിർത്തി ചില്ല് തകർത്ത് മുളക് പൊടി എറിഞ്ഞ ശേഷം ജൂവലറിയുടമയെ വെട്ടിപരിക്കേൽപ്പിച്ച ശേഷമാണ് സ്വർണം തട്ടിയെടുത്തത്. ഇന്ന് രാത്രി ഒമ്പതോടെ ദേശീയ പാതയിൽ പള്ളിപ്പുറം സി,ആർ.പി.എഫിനടുത്ത് ടെക്നോസിറ്റി കവാടത്തിനടുത്ത് സംഭവം.
മഹാരാഷ്ട സ്വദേശി സസത്തിനെയാണ് ആക്രമിച്ച് സ്വർണം കവർന്നത്. സ്വർണം ജ്വല്ലറികൾക്ക് വിൽക്കുന്നയാളായിരുന്നു സമ്പത്ത്. കാർ തടഞ്ഞു നിർത്തിയ സംഘം മുളകുപൊടിയെറിഞ്ഞ ശേഷം വെട്ടുകയായിരുന്നുവെന്നാണ് വിവരം. സമ്പത്തിന്റെ കാറിനെ പിന്തുടർന്ന എട്ടുപേരടങ്ങുന്ന സംഘം കാർ തടഞ്ഞ് സാമ്പത്തിന്റെ ഇടത് കൈയിലും ദേഹത്തും വെട്ടി പരിക്കേൽപ്പിച്ച ശേഷം സ്വർണ്ണം അപഹരിക്കുകയായിരുന്നു. കാറിലെ ഡ്രൈവറെ ബലമായി പിടിച്ചുകയറ്റി പോത്തൻകോട് വാവറയമ്പലത്തിനടുത്ത് ഇറക്കിവിട്ട ശേഷം കടന്നുകളഞ്ഞതായിട്ടാണ് വിവരം. പരിക്കേറ്റ ജൂവലറിയുടമ ആശുപത്രിയിൽ ചികിത്സതേടി. മംഗലപുരം പോലീസ് അന്വേഷണം ആരംഭിച്ചു.