വാമനപുരം : വാമനപുരം എക്സൈസ് ഇൻസ്‌പെക്ടർ ജി.മോഹൻകുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഭരതന്നൂർ അംബേദ്കർ കോളനിയിൽ നിന്നും 1.150 കിലോഗ്രാം കഞ്ചാവ് പിടികൂടി. അംബേദ്കർ കോളനിയിൽ ബ്ലോക്ക് നമ്പർ 55 ൽ സരോജിനിയുടെ മകൻ ബൈജുവിന്റ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് ഇൻസ്പക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധയിൽ ആണ് കഞ്ചാവ് കണ്ടെത്തിയത്. ബൈജുവിന്റെ പേരിൽ എൻഡിപിഎസ് കേസെടുത്തു. അംബേദ്കർ കോളനി കേന്ദ്രീകരിച്ച് വ്യാപകമായ രീതിയിൽ കഞ്ചാവ് വിൽപന നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് സംഘo കോളനി കേന്ദ്രീകരിച്ചു നിരീക്ഷണം നടത്തി വരുകയായിരുന്നു. പരിശോധനയ്ക്ക് എത്തിയ എക്സൈസ് സംഘത്തെ കണ്ട് വീട്ടിൽ നിന്നും രക്ഷപ്പെട്ട ബൈജുവിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി. കഞ്ചാവ് കൈവശം വച്ചതിനു കഴിഞ്ഞ മാസം വാമനപുരം എക്സൈസ് ഇൻസ്‌പെക്ടർ ബൈജുവിനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് വില്പനക്കുള്ള തയ്യാറെടുപ്പിനിടെയാണ് വീണ്ടും കേസിൽപ്പെടുന്നത്.
പ്രിവന്റീവ് ഓഫീസർമാരായ ബിനു താജുദീൻ,
പി.ഡി.പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സ്നേഹേഷ്, സജീകുമാർ, അനിരുദ്ധൻ, അൻസർ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു