വാമനപുരം എക്സൈസ് ഇൻസ്‌പെക്ടർ ജി.മോഹൻകുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ റൈഡിൽ വെള്ളാണിക്കലിൽ നിന്നും 140 ലിറ്റർ കോട പിടികൂടി. കോലിയക്കോട് വില്ലേജിൽ വെള്ളാണിക്കൽ വട്ടവിള വീട്ടിൽ മാധവകുറുപ്പിന്റെ മകൻ ചദ്രകുറുപ്പിന്റെ വീട്ടിൽ നിന്നാണ് ചാരായം വാറ്റുന്നതിന് പാകപ്പെടുത്തിയ കോട പിടികൂടിയത്.
എക്സൈസ് ഇൻസ്പക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധയിൽ ആണ് കോട കണ്ടെത്തിയത്. ചദ്രക്കുറുപ്പിന്റെ പേരിൽ അബ്കാരി കേസെടുത്തു. മദ്യഷോപ്പുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ വെള്ളാണിക്കൽ കേന്ദ്രീകരിച്ച് വ്യാപകമായ രീതിയിൽ പ്രതി ചാരായം വാറ്റി വിൽപന നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് സംഘo വെള്ളാണിക്കൽ കേന്ദ്രീകരിച്ചു നിരീക്ഷണം നടത്തി വരുകയായിരുന്നു. പരിശോധനയ്ക്ക് എത്തിയ എക്സൈസ് സംഘത്തെ കണ്ട് വീട്ടിൽ നിന്നും രക്ഷപ്പെട്ട നിരവധി അബ്കാരി കേസുകളിലെ പ്രതിയായ ചദ്രക്കുറുപ്പിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.
പ്രിവന്റീവ് ഓഫീസർമാരായ ബിനു താജുദീൻ,
പി.ഡി.പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സ്നേഹേഷ്,അനീഷ് ഡ്രൈവർ സലിം എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.