വാമനപുരം എക്സൈസ് ഓഫീസിൽ അർദ്ധരാത്രി ഒരു മണിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പെരിങ്ങമല,ഇടിഞ്ഞാർ മാടൻകരിക്കകത്ത് രാഘവന്റെ മകൻ പ്രസന്നൻ താമസിക്കുന്ന തോട്ടരികത്ത് വീട്ടിൽ പുലർച്ചെ രണ്ടര മണിയോടുകൂടി നടത്തിയ പരിശോധനയിൽ ചാരായ വാറ്റ് നടത്തിക്കൊണ്ടിരുന്ന പ്രസന്നനെ രണ്ടര ലിറ്റർ ചാരായം 80 ലിറ്റർ കോട വാറ്റ് ഉപകരണങ്ങൾ എന്നിവ സഹിതം അറസ്റ്റ് ചെയ്തു.
കാട്ടാനശല്യവും വന്യമൃഗങ്ങളുടെ ശല്യവും ഉള്ള വനമേഖലക്ക് സമീപം താമസിക്കുന്ന പ്രസന്നന്റെ വീട്ടിൽ ഇടിഞ്ഞാർ തോട് കടന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ മോഹൻകുമാറിനെ കൂടാതെ പ്രിവൻറ്റീവ് ഓഫീസർ മനോജ് കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ അൻസർ, അനിരുദ്ധൻ എന്നിവർ പങ്കെടുത്തു.