നെടുമങ്ങാട്: വധശ്രമ കേസിലെ പ്രതിയായ കരുപ്പൂർ, പനങ്ങോട്ടേ, അഖിലേഷ് ഭവനിൽ അനൂപ് (26) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 18-ാം തീയതി രാത്രി പത്തു മണിയോടു കൂടി കരുപ്പൂർ, ഖാദി ബോൽഡ് ജംങ്ഷനു സമീപം വച്ച് സ്കൂട്ടറിൽ വരുകയായിരുന്ന കരുപ്പൂർ സ്വദേശി കണ്ണൻ എന്നു വിളിക്കുന്ന അരുൺ കുമാറിനെ അഞ്ചോളം വരുന്ന സംഘം തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിയ്ക്കുകയായിരുന്നു.
എന്നാൽ ഓടി രക്ഷപ്പെട്ട അരുൺ കുമാറിൻ്റെ സ്കൂട്ടർ കത്തിക്കുകയും തുടർന്ന് രാത്രി 12 മണിയോടു കൂടി പുലിപ്പാറയിലുള്ള വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും വീട് അടിച്ചു തകർക്കുകയും ചെയ്തു. പിടിയിലായ അനൂപ് മൂന്നാം പ്രതിയാണ്. പ്രതികൾക്ക് എതിരെ പോലീസിൽ പരാതിപ്പെട്ടതിലുള്ള വിരോധത്താലാണ് അരുൺ കുമാറിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
അക്രമത്തിനു ശേഷം ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി അന്വേഷണം നടന്നു വരുകയാണ്. നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ പി.എസ്.വിനോദിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീജിത്ത്, ധന്യ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തത്.