പള്ളിപ്പുറത്ത് ദേശീയപാതയ്ക്ക് സമീപം താമസിക്കുന്ന ഗീതാ വിജയന്റെ ഏഴു മാസം പ്രായമുള്ള കന്നുകുട്ടിയെ ഞായറാഴ്ച വാനിലെത്തിയ രണ്ടുപേർ കവർന്നു. ഇതിന്റെ സി.സി.ടി.വി. ദൃശ്യം പോലീസിനു കൈമാറി. നാലുമാസത്തിനിടെ നാലു തവണയാണ് ഇവിടെ മോഷണം നടന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽ ഗർഭിണികളായ ആടുകളാണ് മോഷണം പോയത്. ലോക് ഡൗണിൽ ഭർത്താവ് വിജയന് ജോലിയില്ലാതായതോടെ പണം പലിശയ്ക്കും വായ്പയെടുത്തുമാണ് ഗീത കന്നുകാലി വളർത്തൽ ആരംഭിച്ചത്.മോഷണം പതിവായതോടെയാണ് നിരീക്ഷണക്യാമറ സ്ഥാപിച്ചത്. മുൻപ് നടന്ന മോഷണങ്ങളിലും മംഗലപുരം പോലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ല. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മംഗലപുരം എസ്.എച്ച്.ഒ. എച്ച്.എൽ.സജീഷ് പറഞ്ഞു.