കല്ലമ്പലം :കല്ലമ്പലത്തും പരിസരത്തും ക്വട്ടേഷൻ ഏറ്റെടുത്ത് നടത്തിയ ഗുണ്ടകൾ അറസ്റ്റിൽ.കരവാരം, തോട്ടക്കാട് വഴുതാണിക്കോണം അശ്വതി ഭവനിൽ വാള ബിജു എന്ന് വിളിക്കുന്ന ബിജു ( 45), ചെമ്മരുതി മുത്താന വലിയവിള എസ്എസ് നിവാസ്സിൽ സിംപിൾ എന്ന് എന്ന് വിളിക്കുന്ന സതീഷ് സാവൻ(38), കുടവൂർ പുതുശ്ശേരിമുക്ക്, പുല്ലൂർമുക്ക് അലീന മൻസിലിൽ ആഷിഖ് ( 27 ), കുടവൂർ ഡീസന്റ്മുക്ക് ഷാൻ മൻസിലിൽ മുഹമ്മദ് ഷാഹിൻ( 31) , കല്ലമ്പലം ഊന്നൻപാറ ലക്ഷം വീട്ടിൽ വിജയകൃഷ്ണ ജോഷി എന്നിവരാണ് അറസ്റ്റിലായത്.
മുത്താന ജയകൃഷ്ണൻ മുക്കിൽ വാളും മറ്റു മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്കൊണ്ട് മോട്ടോർസൈക്കിളിൽ വന്നിറങ്ങി ഇടവിള പുത്തൻവീട്ടിൽ അൻസാരി(52) എന്നയാളിനെ കൊല്ലുന്നതിന് തലയിൽ വാള് കൊണ്ട് വെട്ടുകയും നെഞ്ചിലും പ്രഷ്ടത്തിലും കത്തികൊണ്ട് കുത്തുകയും ചെയ്ത ഗുണ്ടാസംഘത്തിലെ പ്രതികളാണ് അറസ്റ്റിലായ പ്രതികൾ.
കൊലപാതകം , വധ ശ്രമം , മോഷണം , പിടിച്ചു പറി അടക്കം അനവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സിംപിൾ കേരളത്തിലെ വിവിധ ജില്ലകളിൽ കാറിൽ കയറി മാലമോഷണം നടത്തുന്നയാളും തമ്പാനൂർ , ഫോർട്ട് , വിഴിഞ്ഞം , ചങ്ങനാശ്ശേരി , ചെങ്ങന്നൂർ സ്റ്റേഷനുകളിലെ നിരവധികേസ്സുകളിലെ പ്രതിയും ചിറയിൻകീഴ് കുഞ്ഞുമോൻ കൊലക്കേസിലെ പ്രതിയുമായ സിംപിൾ എന്ന് വിളിക്കുന്ന സതീഷ് സാവൻ കുന്നത്തുമലയിൽ ബൊബെറിഞ്ഞ കേസിലും അയിരൂർ പോറ്റിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിന് അറസ്റ്റിലാവുകയും തുടർന്ന് ഗുണ്ടാ നിയമപ്രകാരം 6 മാസം ജയിൽവാസം അനുഭവിച്ചയാളുമാണ്.
കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കൊലപാതക ശ്രമ കേസ്സിലും കവർച്ചാ കേസ്സിലേയും പ്രതിയും ഗുണ്ടയുമായ വാള ബിജു എന്ന് വിളിക്കുന്ന ബിജുവിന്റെയും നേതൃത്ത്വത്തിലായിരുന്നു ആക്രമണം . ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി പികെ മധുവിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കലെ ഡിവൈഎസ്പി ബാബുകുട്ടന്റെ നേതൃത്വത്തിൽ കല്ലമ്പലം ഐഎസ്എച്ച്ഒ ഫറോസ് , അഞ്ചുതെങ്ങ് ഐഎസ്എച്ച്ഒ ചന്ദ്രദാസ് , കല്ലമ്പലം എസ്ഐ ഗംഗാപ്രസാദ് . വി, എഎസ്ഐമാരായ സുനിൽ , മഹേഷ് , എസ്. സി. പി. ഒ സുരാജ് , സിപിഒ മാരായ മനു , ഷിഹാസ് , എച്ച്ജി ഹരി എന്നിവർ ഉൾപ്പെട്ട സംഘമാണ് ഭരതന്നൂരിൽ വച്ച് ഒരു റബ്ബർ എസ്റ്റേറ്റിന്റെ നടുവിലുള്ള ഒരു ചായ്പ്പിൽ നിന്നും ബാംഗ്ലൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിടികൂടിയത്.സതീഷ് സവാനും , ബിജുവും നിരവധി തവണ ഗുണ്ടാനിയമ പ്രകാരം കരുതൽ തടങ്കലിൽ കിടന്നിട്ടുള്ളവരാണ്.