പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പെരിങ്ങമല കൊല്ലരുകോണം ഇ.എം.ആർ ഹൗസിൽ ആഷിഖ്
(24) നെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ ഏഴാം തീയതി രാവിലെ നാലുമണിക്കാണ് കേസിനാസ്പദമായ സംഭവം. കുറെ നാളുകളായി പ്രതി പള്ളിക്കൽ സ്വദേശിയായ പെൺകുട്ടിയെ പ്രണയം നടിച്ച് കൂടെക്കുടുകയും പെൺകുട്ടിയുടെ ഫോൺ നമ്പർ കരസ്ഥമാക്കി അതിലൂടെ വിവാഹ വാഗ്ദാനം നൽകുകയും ചെയ്തുവെന്നും പ്രതിയുടെ വാഗ്ദാനത്തിൽ വീണു പോയ പെൺകുട്ടിയെ കഴിഞ്ഞ മാസം ഏഴാം തീയതി പ്രതി പെൺകുട്ടിയുടെ ബന്ധു വീട്ടിൽ നിന്ന് കടത്തിക്കൊണ്ട് പോവുകയായിരുന്നുവെന്നുമാണ് പരാതി. തുടർന്ന് ബന്ധുക്കൾ പള്ളിക്കൽ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയും കഴിഞ്ഞ മാസം 22ആം തീയതി പോലീസ് പെൺകുട്ടിയെ തിരുവനന്തപുരത്തുള്ള പ്രതിയുടെ ബന്ധു വീട്ടിൽ നിന്ന് കണ്ടെത്തി ആറ്റിങ്ങൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു . തുടർന്ന് ഒളിവിൽ പോയ പ്രതിയെ ഇന്നലെ പള്ളിക്കൽ പോലീസ് പാലോട് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പാങ്ങോട് സ്റ്റേഷൻ പരിധിയിൽ 2020ഇൽ ഒരു സ്ത്രീയെ വീട്ടിൽ കയറി ഉപദ്രവിച്ചതിന് പ്രതിക്കെതിരെ കേസ് ഉള്ളതായി പോലീസ് അറിയിച്ചു .പെൺകുട്ടിയെ കടത്തികൊണ്ടു പോകാൻ ഉപയോഗിച്ച കാറും പോലീസ് കണ്ടെടുത്തു.
പള്ളിക്കൽ സിഐ ശ്രീജിത്ത് പിയുടെ നേതൃത്വത്തിൽ എസ്.ഐ മാരായ സഹിൽ എം, സുരേഷ് കുമാർ, എസ് സി പി ഒ രാജീവ്, സിപിഒ ഷമീർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . പോസ്കോ നിയമ പ്രകാരം കേസെടുത്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .