കടയ്ക്കാവൂർ :കടയ്ക്കാവൂർ വിളയിൽ മൂല ജംഗ്ഷനിൽ വീടിനടുത്തുള്ള റോഡരികിൽനിന്ന സുധാകരനെയും മകനെയും മാരകായുധങ്ങളുമായി ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി കോടതിയിൽ കീഴടങ്ങി. ആറ്റിങ്ങൽ ചിത്തിര നിവാസിൽ താമസിക്കുന്ന റമീസ് മോൻ( 22) ആണ് കീഴടങ്ങിയത്. ആറ്റിങ്ങൽ,കടയ്ക്കാവൂർ പോലീസ് സ്റ്റേഷനുകളിലും പ്രതിക്കെതിരെ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
ഒരു വധശ്രമക്കേസിലും , സ്ഫോടക വസ്തു ഉപയോഗിച്ച് ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ് റമീസ് മോൻ. നിലവിൽ ഒരു വധശ്രമ കേസിൽ ജാമ്യത്തിൽ നിൽക്കുന്ന പ്രതി കൂടിയാണ്. മോഷണ കേസ്, കഞ്ചാവ് വില്പന സംഘങ്ങളുമായി ബന്ധവും ഉണ്ടെന്നു പോലീസ് പറഞ്ഞു. പ്രതി സംഭവത്തിനുശേഷം പലസ്ഥലങ്ങളിലായി മാറിമാറി താമസിച്ചിരുന്നു. ഇടുക്കി, വർക്കല എന്നീ ഭാഗങ്ങളിലാണ് ഒളിവിൽ താമസിച്ചിരുന്നത്. വർക്കല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് പ്രതി ഇന്ന് കീഴടങ്ങിയത്.
പ്രതിക്ക് നിരവധി ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. പോലീസ് അതിനെപ്പറ്റി അന്വേഷിച്ചുവരികയാണ്.
10/10/ 2021 രാത്രി 7 മണിയോടുകൂടി മോട്ടോർസൈക്കിളിൽ വന്ന പ്രതികൾ റോഡരികിൽ നിന്ന് അച്ഛനെയും മകനെയും ആക്രമിക്കുന്നത് കണ്ടു പിടിച്ചു മാറ്റാനായി വന്ന മകനായ രാഹുലിനെ ആണ് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിച്ചത്. കിഴുവിലം ചിറ്റാറ്റിൻകര ചിത്തിര നിവാസിൽ നന്ദുവിനെ അന്നേ ദിവസം തന്നെ സംഭവസ്ഥലത്തു നിന്ന് പോലീസ് പിടികൂടിയിരുന്നു. അഗറസ്(21),ദീപു എന്ന് വിളിക്കുന്ന അരുണിനെയും(21) വർക്കല ഡിവൈഎസ്പി നിയാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നേരത്തെ തന്നെ പിടികൂടിയിരുന്നു. എസ്എച്ച്ഒ അജേഷ് വി,എസ് ഐ ദീപു എസ്, എ. എസ്. ഐ ജയകുമാർ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ജിജു,വിഷ്ണു,സിയാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്