Search
Close this search box.

ആറ്റിങ്ങലിൽ വൻ ലഹരി മരുന്ന് വേട്ട- വില്പനയ്‌ക്കെത്തിച്ച 53.5 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

eiEXNY148943

ആറ്റിങ്ങൽ : ആറ്റിങ്ങൽ പോലീസും തിരുവനന്തപുരം റൂറൽ ഡാൻസഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ വില്പനയ്ക്കായി എത്തിച്ച 53.5 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിലായി. പിടിച്ചെടുത്ത ലഹരിമരുന്നിനു വിപണിയിൽ ലക്ഷങ്ങൾ വില വരും. ആറ്റിങ്ങലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു ലഹരി മരുന്ന് വിൽപ്പന നടത്തി വന്ന സംഘത്തിലെ പ്രധാനികളായ ആറ്റിങ്ങൽ കോരാണി കുറക്കട പുകയിലത്തോപ്പ് ബ്ലോക്ക്‌ നമ്പർ 60 ൽ അപ്പു എന്ന അപ്പുക്കുട്ടനും മാമം കിഴുവിലം പുതുവൽവിള പുത്തെൻ വീട്ടിൽ വിച്ചു എന്നു വിളിക്കുന്ന സനീതും ആണ് പിടിയിൽ ആയതു.

ആറ്റിങ്ങലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു ലഹരി വിൽപ്പന നടത്തുന്ന സംഘങ്ങളെ തിരുവനന്തപുരം റൂറൽ ഡാൻസഫ് ടീം നിരീക്ഷിച്ചു വരവേ ആണ് ലഹരി സംഘത്തിലെ പ്രധാനികളായ പ്രതികൾ എംഡിഎംഎയുമായി അറസ്റ്റിൽ ആകുന്നത്.
ബൈക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ കറങ്ങി നടന്നു വിൽപ്പന നടത്തുന്ന ഇവരെ ബൈക്ക് സഹിതം ആറ്റിങ്ങൽ മാമം പാലത്തിനു അടുത്തുള്ള ടർഫിനു സമീപത്തു നിന്നും ആണ് 53.5ഗ്രാം എംഡിഎംഎയും തൂക്കി വിൽക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രിക് ത്രാസും സഹിതം അറസ്റ്റ് ചെയ്തത്.

പ്രതികൾ ഉൾപ്പെട്ട ലഹരി വിൽപ്പന സംഘങ്ങളെ കുറിച്ചും ലഹരി മരുന്നിന്റെ ഉറവിടത്തെ കുറിച്ചും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തിരുവനന്തപുരം റൂറൽ ജില്ലയിൽ ലഹരി മരുന്നിനു എതിരായ പരിശോധന പോലീസ് ശക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം റൂറൽ എസ്പി ശില്പ ദേവയ്യ ഐപിഎസ്സിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ, നർകോട്ടിക് സെൽ ഡിവൈഎസ്പി വിറ്റി രാസിത് എന്നിവരുടെ നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ ഐഎസ്എച്ച്ഒ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ എസ്ഐ അഭിലാഷ്, അഡിഷണൽ എസ്ഐ നുജൂo, എസ്. സി. പി. ഒമാരായ അനിൽകുമാർ, ദിനു പ്രകാശ്, സിപി.ഒ മഹി, റൂറൽ ഡാൻസഫ് ടീമിലെ esഐ ബിജു ഹക്ക്, എഎസ്ഐ ബിജുകുമാർ, എസ്. സി. പി. ഒ വിനീഷ്, സിപിഒ സുനിൽരാജ് എന്നിവർ ചേർന്നാണ് പരിശോധന നടത്തി എംഡിഎംഎയും പ്രതികളെയും പിടികൂടിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!