ട്രെയിനിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ സ്ഥിരമായി നഗ്നതാ പ്രദർശനം നടത്തിയ ആളിനെ യാത്രക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി. ട്രെയിനിലെ ബാത്ത് റൂമിന്റെ ഗ്ലാസ് ഇളക്കി മാറ്റി പ്ലാറ്റ് ഫോമിലുള്ള സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നഗ്നതാ പ്രദർശനം നടത്തിവന്നയാളാണ് പിടിയിലായത്. ശ്രീകാര്യം ഇടവക്കാട് സ്വദേശി സുരേഷ് കുമാർ (57) ആണ് പിടിയിലായത്.
സ്ഥിരമായി ട്രെയിനിൽ ഇതാവർത്തിച്ചതോടെയാണ് യാത്രക്കാരും നാട്ടുകാരും ഇയാളെ പിടികൂടാനുറച്ചത്.
ചിറയിൻകീഴ് മുതൽ ഇയാളെ നിരീക്ഷിച്ചു വന്ന യാത്രക്കാർ കഴക്കൂട്ടത്തു വച്ചാണ് ഇയാളെ പിടികൂടിയത്. ട്രെയിൻ സ്റ്റേഷനുകളിലെത്തുമ്പോഴാണ് ഇയാൾ ബാത്റൂം വിൻഡോ വഴി നഗ്നതാ പ്രദ്രർശനം നടത്തുന്നത്.അതിനാൽ തന്നെ ഇയാളുടെ മുഖം കാണാൻ കഴിഞ്ഞിരുന്നില്ല.ഇത് നിരന്തരമായതോടെ പെൺകുട്ടികൾ വീട്ടുകാരെ അറിയിച്ചു.തുടർന്ന് ചിറയിൻകീഴ് പോലീസിൽ പരാതി നൽകിയിരുന്നു
നാട്ടുകാരും സ്കൂൾ ജീവനക്കാരും സംഘടിച്ച് ട്രെയിനിൽ യാത്ര ചെയ്ത് നിരീക്ഷിച്ചാണ് ഇയാളെ പിടികൂടിയത്.കഴക്കൂട്ടത്ത് റെയിൽവേ സ്റ്റേഷനിൽ വച്ച്
റെയിൽവേ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.