ആറ്റിങ്ങലിൽ ഒ.എസ്. അംബികയ്ക്ക് തുടർവിജയം, വീണ്ടും ബി.ജെ.പി രണ്ടാമത്

Attingal vartha_20260505_132440_0000

​ആറ്റിങ്ങൽ: നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് ആധിപത്യം തുടരുന്നു. സി.പി.ഐ.എം സ്ഥാനാർത്ഥി ഒ.എസ്. അംബിക 13,375 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മണ്ഡലം നിലനിർത്തിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ മുൻതൂക്കം നിലനിർത്തിയ അംബിക 59,163 വോട്ടുകൾ നേടിയപ്പോൾ, ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ. പി. സുധീർ 45,788 വോട്ടുകളുമായി രണ്ടാമതെത്തി. യു.ഡി.എഫിന് വേണ്ടി മത്സരിച്ച ആർ.എസ്.പിയിലെ സന്തോഷ് ഭദ്രൻ 41,372 വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

പ്രധാന സ്ഥാനാർത്ഥികൾ നേടിയ വോട്ട്:

​ഒ.എസ്. അംബിക (LDF): 59,163

​അഡ്വ. പി. സുധീർ (NDA): 45,788

​സന്തോഷ് ഭദ്രൻ (UDF): 41,372

​ജയരാജൻ എം (SDPI): 1,019

​എസ്. സുചിത്ര (BSP): 905

​സുനിത കിളിമാനൂർ (DHRMP): 397

​നോട്ട (NOTA): 1,272

ഭൂരിപക്ഷത്തിൽ ഇടിവ്; ബി.ജെ.പിക്ക് വോട്ട് കൂടി

​സീറ്റ് നിലനിർത്താനായെങ്കിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് എൽ.ഡി.എഫിന്റെ ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടായി. 2021-ൽ 31,636 വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷത്തിനായിരുന്നു അംബിക വിജയിച്ചത്. അന്നും ബി.ജെ.പി രണ്ടാമതെത്തി. പി സുധീർ തന്നെയായിരുന്നു സ്ഥാനാർഥി.

2021 തിരഞ്ഞെടുപ്പ് ഫലം:

ഒ. എസ്. അംബിക (സിപിഐഎം) 69,898 വോട്ടുകൾ (47.35%) നേടി വിജയിച്ചു.

പ്രധാന എതിരാളിയായ പി. സുധീർ (ബിജെപി) 38,262 വോട്ടുകളും (25.92%), എ. ശ്രീധരൻ (ആർഎസ്‌പി) 36,938 വോട്ടുകളും (25.02%) നേടി.

മറ്റു സ്ഥാനാർഥികളായ വിപിൻലാൽ വിദ്യാധരൻ (ബിഎസ്‌പി) 927, ആശ പ്രകാശ് (എഡിഎച്ച്എംപി) 339, അമ്പിളി (സ്വതന്ത്ര) 191 വോട്ടുകൾ നേടി.

NOTA വോട്ടുകൾ 1,071 ആയിരുന്നു.

2021-ൽ 31,636 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്ന ഒ. എസ്. അംബികയ്ക്ക് 2026-ൽ അത് 13,375 ആയി കുറഞ്ഞത് മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഉണ്ടായ മാറ്റങ്ങളെ സൂചിപ്പിക്കുന്നു. ബിജെപി സ്ഥാനാർഥിയുടെ വോട്ട് വിഹിതം ഉയർന്നതും മത്സരം ശക്തമായതും ശ്രദ്ധേയമാണ്.

ഇതിനോടൊപ്പം, മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ആർഎസ്‌പി സ്ഥാനാർഥിയുടെ വോട്ട് നിലയും 2026-ൽ ശക്തമായി തുടരുന്നത് മണ്ഡലത്തിൽ ത്രികോണ മത്സരം നിലനിൽക്കുന്നതായി കാണിക്കുന്നു.

ആറ്റിങ്ങൽ നഗരസഭ, ചെറുന്നിയൂർ, മണമ്പൂർ, കരവാരം, ഒറ്റൂർ, പഴയകുന്നുമ്മേൽ, കിളിമാനൂർ, പുളിമാത്ത്, നഗരൂർ, വക്കം പഞ്ചായത്ത്‌ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് ആറ്റിങ്ങൽ നിയോജക മണ്ഡലം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!