കയ്ക്കാവൂർ: വീട്ടിൽ ടി.വി.കാണാൻ വന്ന അഞ്ചു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിനെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു.
വക്കം പണയിൽ കടവ് തോപ്പിൽ ലക്ഷംവീട്ടിൽ കോളനിയിൽ രാമചന്ദ്രൻ ആശാരിയുടെ മകൻ വിജി എന്ന് വിജയകുമാർ(37) ആണ് പിടിയിലായത്. ടി.വി. കാണാൻ വന്ന കുട്ടിയെ മുറിയിൽ കൂട്ടികൊണ്ട് പോയ ശേഷം കുട്ടിയെ പീഡിപ്പിക്കുകയും തുടർന്ന് വീട്ടിലെത്തിയ കുട്ടി ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്തു. തുടർന്ന് കുട്ടിയുടെ അച്ഛൻ വീട്ടിലെത്തിയപ്പോൾ കാര്യം ചോദിച്ചെങ്കിലും കുട്ടി ഭയം നിമിത്തം കാര്യം പറഞ്ഞില്ല. എന്നാൽ കൂടുതൽ ചോദ്യം ചെയ്തപ്പോൾ കുട്ടി കാര്യങ്ങൾ അച്ഛനോട് പറയുകയും അച്ഛൻ ഉടൻ തന്നെ കടയ്ക്കാവൂർ എസ്.ഐ.യെ വിവരം അറിയിക്കുകയും ചെയ്തു. പോലീസെത്തി ഉടൻ തന്നെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ പിടികൂടുകയുമായിരുന്നു. കുട്ടിയുടെ വീട്ടുകാരും പ്രതിയും തമ്മിൽ ഇതിന്റെ പേരിൽ വഴക്കുണ്ടാകുകയും തുടർന്ന് സംഭവം കേസാകും എന്ന് മനസിലായ പ്രതി മുങ്ങുകയും ചെയ്തു. വൈകി വീണ്ടും വസ്ത്രങ്ങളെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കതക് ചവിട്ടിപ്പൊളിച്ചാണ് പോലീസ് പിടികൂടിയത് . കടയ്ക്കാവൂർ സി.ഐ. ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം കടക്കാവൂർ എസ്.ഐ. വിനോദ് വിക്രമാദിത്യൻ, എസ്.സി.പി.ഒ. ഡീൻ, സി.പി.ഒ മാരായ ബിനോജ്, രാജീവ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.