ആറ്റിങ്ങൽ : യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചാം പ്രതി അറസ്റ്റിൽ. ആറ്റിങ്ങൽ കരച്ചിയിൽ ആശാൻവിള ക്ഷേത്രത്തിനുസമീപം ഉത്രുട്ടാതി വീട്ടിൽ സോണിയെ(35)യാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 7ന് രാത്രി 7 അര മണിയോടെയാണ് അറസ്റ്റിനാസ്പദമായ സംഭവം. ചിറ്റാറ്റിൻകര കൈപ്പറ്റുക ബ്രദേഴ്സ് ലൈബ്രറിക്ക് സമീപം കിഴക്കേവീട്ടിൽ കണ്ണനെ റോഡിൽ വച്ച് വാളു കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതാണ് കേസ്. ഈ കേസിലെ രണ്ടാം പ്രതി ബിനുവിനെയും മൂന്നാം പ്രതി അജീഷിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഫോൺ എടുക്കാതിരുന്നതിനെ സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതക ശ്രമത്തിൽ കലാശിച്ചത്. ഇനിയും ഈ കേസിൽ പ്രതികളെ പിടികൂടാനുണ്ട്.
ആറ്റിങ്ങൽ സി ഐ എസ് ഷാജി, എസ്ഐമാരായ സനോജ്,ജോയ്,ആശ, എഎസ്ഐമാരായ താജുദീൻ, രാജീവ്, സലിം, പോലീസ് ഉദ്യോഗസ്ഥരായ രാജീവ്, നിതിൻ,ബാലു, ബിനു, ശ്രീജൻ,സുധീഷ്, ബിജു തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.