പോത്തൻകോട് :വീട്ടിനകത്ത് ടി.വി കണ്ട് കൊണ്ടിരുന്ന യുവാവിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ച പ്രതിയെ ആറ്റിങ്ങലിൽ നിന്ന് പിടികൂടി.ആനക്കോട് കോളനിയിൽ താമസിക്കുന്ന ശശിധരന്റെ മകൻ സരുണിനെ ആറ്റിങ്ങൽ നാലുമുക്കിൽ വച്ച് അറസ്റ്റ് ചെയ്തു.
പഞ്ചായത്തിന്റെ കുടിവെള്ള വിതരണത്തിനായി വെച്ചിരുന്ന പൈപ്പിൽ വാൾവ് വച്ചു എന്ന വിരോധത്താൽ ആനക്കോട് ലക്ഷംവീട് കോളനിയിൽ വീട്ടിനകത്ത് ടി.വി കണ്ട് കൊണ്ടിരുന്ന അരുണിനെ സരുണും സുഹൃത്തും വാളുകൊണ്ടും വെട്ടുകത്തികൊണ്ടും വെട്ടിപരിക്കേൽപ്പിച്ച കേസ്സിലെ ഒന്നാം പ്രതിയാണ് സരുൺ.
ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്.വൈ സുരേഷിന്റെ നേതൃത്വത്തിൽ പോത്തൻകോട് എസ്.എച്ച്.ഒ ഗോപി.ഡിയും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടെ സ്കോഡിലെ അംഗങ്ങളായ എസ്‌ഐ ഫിറോസ് ഖാൻ, എ.എസ്.ഐമാരായ ദിലീപും , ബിജുവും ചേർന്നാണ് അറസ്റ്റ് ചെയ്യതത്.