ആറ്റിങ്ങലിൽ വനിതാ ഡോക്ടര്‍ക്ക് നേരെ വനിതാ ചെരുപ്പെറിഞ്ഞ സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ സ്വദേശികളായ സെബിന്‍, അനസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങല്‍ ഗോകുലം മെഡിക്കല്‍ സെന്ററിലെ ഡോ. ജയശാലിനിക്ക് നേരെയാണ് ചെരുപ്പ് വലിച്ചെറിഞ്ഞത്.
ഇന്നലെ രാത്രിയാണ് കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജയശാലിനിക്ക് നേരെ അതിക്രമമുണ്ടായത്. കൈയ്ക്ക് പരുക്കു പറ്റി ചികിത്സ തേടിയെത്തിയ സെബിനോട് ചെരിപ്പൂരി ബഡില്‍ കിടക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് ഡോക്ടറെ അസഭ്യം പറയുകയും ഡോക്ടര്‍ക്കും നഴ്‌സിനുമെതിരെ ചെരുപ്പൂരി എറിഞ്ഞെന്നും പറയുന്നു.
ചെരിപ്പ് ദേഹത്ത് വീഴാതിരിക്കാന്‍ താന്‍ ഒഴിഞ്ഞുമാറിയെന്നും ഒപ്പമുണ്ടായിരുന്ന നഴ്‌സിന്റെ ദേഹത്താണ് ഇത് വീണതെന്നും ഡോക്ടര്‍ പറഞ്ഞു. പിന്നീട് അക്രമികള്‍ പുറത്ത് പറയാന്‍ പറ്റാത്ത തരത്തിലുള്ള അസഭ്യ വാക്കുകള്‍ തനിക്ക് നേരെ വിളിച്ചുപറഞ്ഞുവെന്നും തനിക്ക് മുന്‍പരിചയമില്ലാത്തവരാണ് ആക്രമണം നടത്തിയതെന്നും ഡോക്ടര്‍ വ്യക്തമാക്കി.