അയിരൂർ : നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിലായി. ചിറയിൻകീഴ്, കിഴുവിലം പ്ലാക്കോട്ട്കോണം ചരുവിള വീട്ടിൽ കണ്ണപ്പൻ എന്ന് വിളിക്കുന്ന രതീഷിനെയാണ് (35) അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒക്ടോബർ 10ന് രജിസ്റ്റർ ചെയ്ത മോഷണക്കേസിലാണ് അറസ്റ്റ്. മുട്ടപ്പലം പോസ്റ്റ് ഓഫീസിന് സമീപം ശ്യംജി എന്ന പ്രവാസിയുടെ വീട്ടിലെ മോഷണക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 5500 രൂപയാണ് ഇയാൾ ശ്യാംജിയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ചത്. മോഷണത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വർക്കല ഡി.വൈ.എസ്.പി നിയാസിന്റെ നിർദ്ദേശപ്രകാരമാണ് ഇയാളെ പിടികൂടിയത്.ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം പി എം ജി ജംഗ്ഷനിൽ ഉണ്ടായ സംഭവത്തിൽ ആണ് ഫാന്റം പൈലിയോടൊപ്പം രതീഷ് പോലീസ് പിടിയിലാകുന്നത്. തുടർന്ന് ഈ മോഷണക്കേസിൽ അറസ്റ്റ് രേഖപെടത്താനായി അയിരൂർ സ്റ്റേഷനിലേക്ക് കൊണ്ട് വരികയായിരുന്നു. കിളിമാനൂർ ശിൽപ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി ആയിരുന്നു ഇയാൾ. സംസ്‌ഥനത്തെ നിരവധി പോലീസ് സ്റ്റേഷനുകളിൽ ഒട്ടനവധി മോഷണക്കേസുകൾ ഇയാളുടെ പേരിലുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.