വർക്കല: യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. വർക്കല നടയറ കുന്നിൽ തൈക്കാവിനു സമീപം വിളയിൽവീട്ടിൽ നിസാം (38) ആണ് പിടിയിലായത്. നടയറ കുന്നിൽ പുത്തൻവീട്ടിൽ ശ്യാംരാജിനെ ആക്രമിച്ച് 27000 രൂപയും വിലപിടിപ്പുള്ള ഫോണും കവരുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് വൈകീട്ട് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്യാംരാജ്. നിസാമും സംഘവും നടയറ പാലത്തിന് സമീപത്തുവെച്ചാണ് ആക്രമിച്ചത്. വർക്കല ഇൻസ്‌പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ, എസ്.ഐ. പി.അജിത്ത് കുമാർ, എ.എസ്.ഐ. മാരായ നസറുള്ള, രാധാകൃഷ്ണൻ, ഷൈൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ മുമ്പും പിടിച്ചുപറി ക്കേസുകളിൽ വർക്കല പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. പ്രതിയെ റിമാൻഡു ചെയ്തു